World

കൊളംബിയ സർവകലാശാലയിലെ തീപ്പൊരി; ഗാസ യുദ്ധത്തിനെതിരെ യുഎസിൽ പ്രതിഷേധം

[ad_1]

വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ  യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വംശഹത്യ നിർത്തണം എന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ ക്യാംപസുകളെ സമരകേന്ദ്രങ്ങളാക്കിയത്. നേരത്തേയും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോൾ രാജ്യമാകെ വീശുന്ന സമരക്കൊടുങ്കാ‌റ്റിന്റെ ഉറവിടം കൊളംബിയ സർവകലാശാലയാണ്.

പലസ്തീൻ അനുകൂല പ്രക്ഷോഭകരെ ക്യാംപസിൽ‌നിന്നു പുറത്താക്കാൻ ന്യൂയോർക്ക് പൊലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിൽ എമ്പാടും വിദ്യാർഥി സമരങ്ങൾക്ക് ഇന്ധനം പകർന്നത്. യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസി ഉൾപ്പെടെ കൊളംബിയ സർവകലാശാലയിലെ 108 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.

[ad_2]

Source link

Related Articles

Back to top button