World

തകർന്നടിഞ്ഞ് ഖാൻ യൂനിസ്; 24 മണിക്കൂറിനിടെ 700 മരണം

[ad_1]

ഗാസ ∙ ഇസ്രയേൽ സേന ആക്രമണം വ്യാപിപ്പിച്ചതോടെ സുരക്ഷിത ഇടങ്ങൾ അനുനിമിഷം കുറഞ്ഞ് ഗാസയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരന്തത്തിന്റെ മുനമ്പിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു. 

   വടക്കുള്ള ഗാസ സിറ്റിയും ടെൽ അവ്‍ സാതറും കൂടാതെ തെക്കൻ ഗാസയിലെ ഖാൻ യൂനിസും റഫയും കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം ‌ശക്തമാക്കിയത്. ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട ശേഷം സൈന്യം ഇറങ്ങിയുള്ള ആക്രമണങ്ങൾക്കായി ഇസ്രയേൽ തയാറെടുക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ഖാൻ യൂനിസ് അതിരൂക്ഷ പോരാട്ട മേഖലയാണെന്നും റഫയിലേക്കോ തെക്കുകിഴക്കൻ തീരദേശ മേഖലയിലേക്കോ നീങ്ങണമെന്നും മുന്നറിയിപ്പു നൽകിയുള്ള ലഘുലേഖകളാണ് സൈന്യം നൽകുന്നത്. റഫയുടെ കിഴക്കൻ മേഖലയിൽ പട്ടാള ടാങ്കുകൾ ഷെല്ലിങ് നടത്തി. ജബാലിയ അഭയാ‍ർഥി ക്യാംപിലും ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ 2 ഗ്രാമങ്ങളിലും ആക്രമണം നടത്തി. 

[ad_2]

Source link

Related Articles

Back to top button