INDIA

ഏകലോകം, ഏകകുടുംബം ജി20 ഉച്ചകോടിയിൽ 2 സെഷനുകൾ

[ad_1]

ന്യൂഡൽഹി ∙ രാവിലെ 9.20നും 10.20നും ഇടയ്ക്ക് വിവിഐപികൾ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിലെത്തും. ഈ സമയത്ത് ന്യൂഡൽഹി ഏറക്കുറെ നിശ്ചലമാകും. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകൾ നടക്കും. തുടർന്ന് ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്.

രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതിയുടെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി സംഗീതത്തിനു പ്രാധാന്യം നൽകിയുള്ള സംഗീതനിശയും ഇതിനോടനുബന്ധിച്ചുണ്ട്. ബോളിവുഡ് ഗാനങ്ങൾ ഉണ്ടാവില്ല. ‘മിലേ സുർ മേരാ തുമാരാ’ ആയിരിക്കും അവസാന ഗാനം.

നാളെ സമാപനയോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെർപ–ഫിനാൻസ് ഡപ്യൂട്ടീസ് യോഗത്തിലാണ് പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീർപ്പുണ്ടായാൽ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും. തുടർന്നു വാർത്താസമ്മേളനമുണ്ട്.

അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. ജി20 സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തൈ നടും. ഇതിനായി 17 രാജ്യങ്ങളിൽനിന്ന് വൃക്ഷത്തൈകൾ കൊണ്ടുവന്നിട്ടുണ്ട്. സമ്മേളന വിജയത്തിനായി ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കൊൽക്കത്തയിലെ ബാബുഘട്ടിൽ ഗംഗാപൂജ നടത്തി.

English Summary : One World, One Family 2 sessions in the G20 Summit

[ad_2]

Source link

Related Articles

Back to top button