പ്രഭാഷണത്തിനില്ല; എം.ടിയോട് മാപ്പുപറഞ്ഞ് ചുള്ളിക്കാട്
[ad_1]
കൊച്ചി: എം.ടി. വാസുദേവൻ നായർക്ക് വാക്കുനൽകിയിരുന്ന, തുഞ്ചൻപറമ്പിലെ ആശാൻ കവിതയെക്കുറിച്ചുള്ള പ്രഭാഷണത്തിൽ നിന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ക്ഷമാപണത്തോടെ പിന്മാറി. ‘ഞാൻ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം.” ഇന്നലെ പുറത്തുവിട്ട വാട്ട്സ് ആപ്പ് സന്ദേശത്തിൽ കവി പറഞ്ഞു. കഴിഞ്ഞ ദിവസം തുഞ്ചൻ പറമ്പിൽ നിന്ന് പ്രഭാഷണത്തീയതി ചോദിച്ച് വിളി വന്നപ്പോഴായിരുന്നു പ്രതികരണം.
തൃശൂരിൽ കേരളസാഹിത്യ അക്കാഡമിയിലെ സാഹിത്യപ്രഭാഷണത്തിൽ പങ്കെടുത്തതിന് ടാക്സിക്കൂലി പോലും തികച്ചു നൽകാത്തതിനെ തുടർന്ന് ഇനി പ്രഭാഷണങ്ങൾക്ക് പോകില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. എം.ടിക്ക് നേരത്തേ വാക്കുനൽകിയിരുന്നെങ്കിലും ചുള്ളിക്കാട് നിലപാട് മാറ്റിയില്ല. ‘ഞാൻ കാർ വാടക പോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുന്നിൽ സാഹിത്യപ്രഭാഷകനായി വന്നു നിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
[ad_2]
Source link