പെരുന്നാൾ തർക്കം: യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ ഏറ്റുമുട്ടി
[ad_1]
പത്തുപേർക്ക് പരിക്ക്
കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പരിക്കേറ്റ പത്തുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക് 12 മണിയോടെ പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് നടന്ന പ്രദക്ഷിണം പ്രധാന ഗേറ്റുവഴി അകത്തുകയറിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
പള്ളി നിലവിൽ കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്‌സ് സഭയുടെ നിയന്ത്റണത്തിലാണ്. പള്ളിക്ക് സമീപമുള്ള പാരീഷ്ഹാൾ ചാപ്പലിലാണ് യാക്കോബായ സഭയുടെ പ്രാർത്ഥന നടക്കുന്നത്. ഓർത്തഡോക്‌സ് സഭയുടെ നിയന്ത്റണത്തിലുള്ള പള്ളിയുടെ പ്രധാനഗേറ്റ് യാക്കോബായ വിഭാഗം ഉപയോഗിച്ചതാണ് ഓർത്തഡോക്‌സ് വിഭാഗത്തെ പ്രകോപിപ്പിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ ഓർത്തഡോക്സ് പള്ളി വികാരി അബി ഉലഹന്നാൻ ഉൾപ്പെടെ അഞ്ചുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും യാക്കോബായ വിഭാഗത്തിലെ അഞ്ചുപേരെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുത്തൻകുരിശ് പൊലീസ് ഇരുവിഭാഗങ്ങൾക്കുമതിരെ കേസെടുത്തു.
[ad_2]
Source link