Uncategorized

ജ്വല്ലറികളിൽ സംശയകരമായ ഇടപാട്: 7 ദിവസത്തിനുള്ളിൽ അറിയിക്കണം

[ad_1]

ന്യൂ‍ഡൽഹി∙ ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ സാമ്പത്തികവർഷം 500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം. 500 കോടി രൂപയിൽ താഴെയുള്ളവർക്ക് വ്യാപാരസംഘടന വഴി ഓഫിസറെ നിയോഗിക്കാം. ഇവരാണ് എഫ്ഇയുവുമായി വിവരങ്ങൾ പങ്കുവയ്ക്കേണ്ടത്.

സംശയകരമായ സാഹചര്യങ്ങൾ

∙ ഉപയോക്താവിന്റെ പെരുമാറ്റം സംശയകരമോ അസ്വാഭാവികമോ ആയാൽ.

∙ വിദേശ കറൻസിയോ വിദേശ കാർഡുകളോ ഉപയോഗിച്ച് സ്വർണമോ വിലകൂടിയ ലോഹങ്ങളോ വാങ്ങിയാൽ.

∙ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണമടച്ചാൽ.

∙ ആഭരണം വാങ്ങുന്നതിന് കള്ളനോട്ട് ഉപയോഗിച്ചാൽ

∙ ഗോൾഡ് പർച്ചേസ് സ്കീം അക്കൗണ്ടിലെ തുക അസ്വാഭാവികമായി വർധിക്കുകയോ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം വരികയോ ചെയ്യുക.

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button