Uncategorized

‘അവസാനത്തെ ഗോഡ്ഫാദർ’ മെസിന ഡെനാറോ അന്തരിച്ചു

[ad_1]

റോം ∙ ഒരു സെമിത്തേരിയിൽ അടക്കാൻ മാത്രം ആളുകളെ കൊന്നിട്ടുണ്ടെന്നു സ്വയം പ്രഖ്യാപിച്ച ഇറ്റാലിയൻ മാഫിയത്തലവൻ മെസിന ‍ഡെനാറോ (61)കാൻസറിനു ചികിത്സയിലിരിക്കെ ജയിലിൽ അന്തരിച്ചു. 30 വർഷം ഒളിവിൽ കഴിഞ്ഞശേഷം ജനുവരിയിലാണ് അറസ്റ്റിലായത്. 1992 ൽ ജിയോവാനി ഫാൽകൺ, പൗലോ ബോർസെലിനോ എന്നീ പ്രോസിക്യൂട്ടർമാരുടെ കൊലപാതകം, മിലാനിൽ 1993 ൽ 10 പേരെ ബോംബു വച്ചു കൊലപ്പെടുത്തിയ കേസ്, തനിക്കെതിരെ തെളിവു നൽകിയ ആളുടെ 12 വയസ്സുകാരൻ മകനെ തട്ടിക്കൊണ്ടുപോയി 2 വർഷം തടവിലിട്ടശേഷം കൊന്ന കേസ് തുടങ്ങി കേസുകൾ നിരവധി. അവസാനത്തെ ഗോഡ്ഫാദർ എന്നാണ് ഇറ്റാലിയൻ പത്രങ്ങൾ വിശേഷിപ്പിച്ചത്.
20 തവണ ജീവപര്യന്തം വിധിച്ചെങ്കിലും ഒളിവിലായിരുന്ന ഡെനാറോയെ ജയിലിലടയ്ക്കാൻ കഴിഞ്ഞില്ല. തുണ്ടുകടലാസിൽ രഹസ്യ കോഡുകൾ എഴുതിയ കുറിപ്പുകളിലൂടെയായിരുന്നു മറ്റു മാഫിയ സംഘാംഗങ്ങളുമായുള്ള ഇടപാടുകൾ. 2 വർഷമായി വ്യാജപ്പേരിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

[ad_2]

Source link

Related Articles

Back to top button